NCT
NewsKeralaThrissur News

സ്വകാര്യ ബസില്‍ സീറ്റില്‍ ഇരുന്നതിന് വിദ്യാര്‍ത്ഥിനിയുടെ മുഖത്തടിച്ച കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍ : സ്വകാര്യ ബസില്‍ സീറ്റില്‍ ഇരുന്നതിന് വിദ്യാര്‍ത്ഥിനിയുടെ കാലില്‍ ചവിട്ടുകയും, മുഖത്ത് അടിക്കുകയും ചെയ്ത കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് – തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ഹാപ്പി ഡേയ്സ്’ ബസിലെ കണ്ടക്ടറും കോഴിക്കോട് മാങ്കാവ് സ്വദേശി മേടോല്‍ പറമ്പില്‍ ഷുഹൈബിനെ (26) ആണ് ചങ്ങരംകുളം പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. പെരുമ്പിലാവിലെ കോളേജില്‍ മൂന്നാം വര്‍ഷ ജേണലിസം വിദ്യാര്‍ത്ഥിനിയും, കൂടല്ലൂര്‍ മണ്ണിയം പെരുമ്പലം സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഷുഹൈബ് മര്‍ദിച്ചത്. എടപ്പാളില്‍ നിന്നു പെരുമ്പിലാവിലേക്ക് കയറിയ വിദ്യാര്‍ത്ഥിനി ഒഴിവുള്ള സീറ്റില്‍ ഇരുന്നു. ഈ സമയം സീറ്റിനു സമീപം എത്തിയ കണ്ടക്ടര്‍ എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി.

ഇതിനിടെ കണ്ടക്ടര്‍ വിദ്യാര്‍ത്ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നുവെന്നാണ് കേസ്.   തുടര്‍ന്ന് വിദ്യാര്‍ത്ഥിനി വിവരം കോളേജിലെ അധ്യാപകരെയും, വീട്ടുകാരെയും അറിയിച്ച ശേഷം കുന്നംകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ചങ്ങരംകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്.

Related posts

തളിക്കുളം കൈതക്കൽ ചന്ദനത്ത് അബ്ദുൽ ഖാദർ ഭാര്യ ഖദീജ നിര്യാതയായി.

murali

കയ്പമംഗലം മൂന്നുപീടികയിൽ തൊഴിലാളികൾ തമ്മിൽ സംഘട്ടനം.

murali

കുടുക്കപ്പൊട്ടിച്ച് 4ാം ക്ലാസ്സുകാരൻ; ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 10,333രൂപ.

murali
error: Content is protected !!