തൃശ്ശൂര്‍ : കേട്ടകേൾവിയില്ലാത്ത പ്രതിസന്ധിക്കാണ് ഇത്തവണ പൂരനഗരി സാക്ഷ്യം വഹിച്ചത്. പൂര പറമ്പിൽ പൊലീസ് രാജെന്നായിരുന്നു ദേശക്കാരുടെ പരാതി. വെടിക്കെട്ട് വൈകിയതിനെ തുടർന്ന് സ്വരാജ് റൗണ്ടിൽ നൂറ് കണക്കിന് ആളുകളാണ് കാത്തിരുന്നത്.
പോലീസ് നിയന്ത്രണം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്. പൊലീസ് നടപടി പതിവില്ലാത്തതെന്ന് തിരുവമ്പാടി പറഞ്ഞു. പാറമേക്കാവിൻറെ എഴുന്നള്ളിപ്പ് പോലീസ് വടം കെട്ടി കൊണ്ട് പോകുന്ന കാഴ്ച്ച കണ്ടാൽത്തന്നെയറിയാം ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന്റെ ഭംഗി. പൂരത്തിന്റെ മൊത്തം സൗന്ദര്യത്തെയാണ് ഇത്തരം പ്രവർത്തിയിലൂടെ ചോര്‍ത്തിക്കളഞ്ഞത്.