NCT
KeralaNewsThrissur News

മത്തിക്ക്‌ ഇത്ര അഹങ്കാരം പാടില്ല; കഴിഞ്ഞകാലം മറക്കരുതെന്ന് സോഷ്യൽ മീഡിയ.

തൃശ്ശൂര്‍ : മത്തിയുടെ വില കുതിച്ചുയരുന്നു. നൂറു രൂപയുണ്ടായിരുന്ന മത്തിയുടെ വില 350 ഉം, 400 ഉം രൂപവരെയായി. ഒരു ഇടത്തരം ഹോട്ടലിൽ വറുത്ത 3 മത്തിക്ക് 60 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 2 ചെറിയ മത്തിക്ക് 70 രൂപ. അയലയ്ക്ക് 80 രൂപയും.

മൺസൂൺ കാലത്ത് ആഴക്കടലിലുള്ള യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം നിർത്തി മത്സ്യലഭ്യത കൂട്ടാനാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയത്. നേരത്തേ 47 ദിവസങ്ങളായിരുന്നു എങ്കിൽ കഴിഞ്ഞ 4 വർഷമായി 52 ദിവസങ്ങളിലാണ് കേരളത്തിൽ ട്രോളിങ് നിരോധനം. ഇന്ത്യയിലെ മറ്റു തീരദേശ സംസ്ഥാനങ്ങളിൽ 60 ദിവസമാണ്.

ഇൻബോർഡ്, ഔട്ട്ബോർഡ് വള്ളങ്ങളിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ് ഈ സമയത്ത് മത്സ്യബന്ധനത്തിനുള്ള അനുമതി. ട്രോളിങ് നിരോധനവും കാലാവസ്ഥ വ്യതിയാനം കാരണം മത്സ്യലഭ്യത കുറഞ്ഞത് മത്സ്യത്തൊഴിലാഴികളെയും, ഒപ്പം സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളിൽ ഇപ്പോൾ ട്രോളുകൾ നിറയുകയാണ്. മത്തിക്ക്‌ ഇത്ര അഹങ്കാരം പാടില്ല; കഴിഞ്ഞകാലം മറക്കരുതെന്ന് സോഷ്യൽ മീഡിയ. 

Related posts

എടത്തിരുത്തിയിൽ കുട്ടി കർഷകയുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുത്തു.

murali

കെഎസ്ആർടിസി ബസ് പാടത്തേക്ക് ചെരിഞ്ഞ് അപകടം.

murali

ആഭിചാരക്രിയ നടത്തി യുവതിയെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിലെ പ്രതികൾ ചാവക്കാട് പോലീസിൻ്റെ പിടിയിൽ.

murali
error: Content is protected !!