തൃശൂർ സിറ്റി ജില്ലാ പോലീസ് പരിധിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്നിരുന്ന മുളയം പീടികപറമ്പ് ദേശത്ത് എടത്തറ വീട്ടിൽ ജോബി എന്നു വിളിക്കുന്ന രാഹുൽ (25) എന്നയാളെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഐ പി എസ് നൽകിയ
ശുപാർശയിൽ തൃശൂർ റേഞ്ച് ഡിഐജി അജിത ബീഗം പുറപ്പെടുവിപ്പിച്ച ഉത്തരവ് പ്രകാരം 20.07.2024 മുതൽ ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കാൻ പാടില്ല എന്ന ഉത്തരവ് നടപ്പിലാക്കിയിട്ടുള്ളതാണ്. പ്രതിക്ക് മണ്ണുത്തി പോലീസ് സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെ അഞ്ചു കേസുകളും ഒല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരു അടിപിടി കേസും ഉൾപ്പെടെ ആറു കേസുകൾ നിലവിലുണ്ട്.