NCT
KeralaNewsThrissur News

വിവാഹ ബന്ധത്തിൽ നിന്നും പിന്മാറാനുള്ള സമ്മർദ്ദവും ഭീഷണിയും മൂലം പുതുക്കാട് ദളിത് യുവതി ജീവനൊടുക്കിയതായി പരാതി.

പുതുക്കാട് : രജിസ്റ്റർ വിവാഹ ബന്ധത്തിൽ നിന്നും പിന്മാറാനുള്ള സമ്മർദ്ദവും ഭീഷണിയും മൂലം ദളിത് യുവതി ജീവനൊടുക്കിയതായി വീട്ടുകാരുടെ പരാതി. പുതുക്കാട് വടക്കേ തൊറവ് പട്ടത്ത് വീട്ടിൽ അശോകൻ്റെ മകൾ 25 വയസുള്ള അനഘയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ മരിച്ചത്. രഹസ്യ വിവാഹവും സ്ത്രീധന പീഡനവും ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി.

കഴിഞ്ഞ മാസം ഒൻപതിന് മാതൃ സഹോദരൻ്റെ ചിറ്റിശേരിയിലെ വീട്ടിൽ വെച്ചായിരുന്നു യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് യുവാവുമായി നടന്ന രഹസ്യ വിവാഹത്തെ കുറിച്ച് ബന്ധുക്കൾ അറിഞ്ഞത്.

ആറ് മാസം മുൻപ് നെല്ലായി രജിസ്ട്രാർ ഓഫീസിൽ വെച്ച് സമീപവാസിയായ പുളിക്കൽ വീട്ടിൽ ആനന്ദുമായി വിവാഹം നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. നേരത്തേ വിവാഹാലോചന നടത്തിയിരുന്നെങ്കിലും ആദ്യം യുവതിയുടെ വീട്ടുകാർ സമ്മതിച്ചിരുന്നില്ല. ഇരുവരും വീട്ടുകാർ അറിയാതെ രജിസ്റ്റർ വിവാഹം ചെയ്തു. തുടർന്ന് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഏപ്രിൽ 21ന് വിവാഹ നിശ്ചയവും നടത്തി. എന്നാൽ പിന്നീട് യുവതിയോടുള്ള ആനന്ദിന്റെ പെരുമാറ്റം മോശമായെന്നും അസഭ്യവർഷവും ഭീഷണിയും പതിവായെന്നും പറയുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. അനഘയുടെ മരണത്തിന് കാരണക്കാർക്കെതിരെ ശക്തമായ നിയമ നടപടി വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. അതേ സമയം സംഭവത്തിൽ യുവാവിനെതിരെ കേസ് എടുത്തതായും കൂടുതൽ അന്വേഷണം നടത്തിവരുന്നതായും പുതുക്കാട് എസ്എച്ച്ഒ വി സജീഷ് കുമാർ അറിയിച്ചു.

Related posts

ഓണകിറ്റ് വിതരണവും ഓണം സമ്മാന നെറുക്കെടുപ്പും നടത്തി.

murali

മൂന്നുപീടികയില്‍ യുവാവിനെ നടുറോഡില്‍ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരും.

murali

കരുവന്നൂർ കേസ്: എം.എം വർഗീസ് തിങ്കളാഴ്ച ഹാജരാകണം.

murali
error: Content is protected !!