കൊടുങ്ങലൂരിൽ മദ്യം വാങ്ങാൻ പണം നല്കാത്തതിലുള്ള വിരോധത്തിൽ അതിഥി തൊഴിലാളിയുടെ മകനെ കമ്പിവടികൊണ്ട് തലക്കടിച്ചു ഗുരുതര പരിക്കേൽപ്പിച്ച പ്രതികൾ കീഴടങ്ങി. എറിയാട് നീതി വിലാസം കോളനിയിൽ വാഴക്കാലയിൽ വീട്ടിൽ 35 വയസ്സുള്ള അഷ്‌ക്കർ, വാക്കാട്ട് വീട്ടിൽ 33 വയസുള്ള വിഷ്ണു എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്.
ഇവരെ കോടതി റിമാൻഡ് ചെയ്തു. പ്രതികളിലൊരാളായ അഷ്‌ക്കർ കൊടുങ്ങലൂർ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പെട്ടയാളാണ്. കേസിലെ മറ്റുപ്രതികളായ ജിഷ്ണു, മുഹമ്മദുണ്ണി എന്നിവരെ സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്ത്തിരുന്നു.
എറിയാട് കമ്മ്യുണിറ്റി ഹാളിനുസമീപം താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി അഷ്‌റഫ് മൂഡാലിനിയെ ആക്രമിക്കുന്നത് കണ്ടു തടയാൻ ശ്രമിച്ച മകൻ15 വയസുള്ള മുറാദിനെയാണ് കമ്പിവടികൊണ്ട് തലക്കടിച്ചു പ്രതികൾ പരിക്കേൽപ്പിച്ചത്.