കേരളത്തിലെ പ്രമുഖ ചരിത്രകാരനും ഗ്രന്ഥകർത്താവുമായ വേലായുധൻ പണിക്കശ്ശേരി (90) അന്തരിച്ചു. വാർദ്ധക്യകാല അസുഖത്തെ തുടർന്ന് മൂന്നുദിവസമായി ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 5:50 നായിരുന്നു അന്ത്യം.
ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിന്റെ മാനേജരും ദീനദയാൽ എജ്യുക്കേഷണൽ & കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
1956-ൽ മലബാർ ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂർ ബ്രാഞ്ച് ലൈബ്രറിയിൽ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ച വേലായുധൻ പണിക്കശ്ശേരി 1991-ൽ അവിടെ നിന്ന് തന്നെ റിട്ടയർ ചെയ്തു. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായി മുപ്പതിലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ ലീല ,മക്കൾ ചിന്ത , ഡോ .ഷാജി പണിക്കശ്ശേരി, വീണ മരുമക്കൾ രാധാറാം, മുരളി, ബിനുരാജ് സംസ്കാരം ശനിയാഴ്ച 11 മണിക്ക് സ്വവസതി(നളന്ദ) യിൽ വെച്ച് നടക്കും