തൃശൂർ : പാർട്ടി എന്ത് പറഞ്ഞാലും താൻ അംഗീകരിക്കുമെന്ന് ടി എൻ പ്രതാപൻ എംപി. ചുമരെഴുത്തും, പോസ്റ്ററൊട്ടിക്കലുമായി പ്രചാരണവുമായി പ്രതാപൻ മുന്നോട്ട് പോകവെയാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ കെ മുരളീധരനെ തീരുമാനിക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ തീരുമാനമാണ് തന്റേതെന്നും വ്യക്തിപരമായ തീരുമാനത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
തന്റെ ജീവാത്മാവും പരമാത്മാവും കോൺഗ്രസാണ്. സന്ദർഭത്തിന് അനുസരിച്ച് എടുക്കുന്ന ബുദ്ധിപരമായ തീരുമാനമാണ് രാഷ്ട്രീയത്തിൽ പ്രധാനം. തൃശൂരിൽ ഓപ്പറേഷൻ താമര വന്നാലും അതിജീവിക്കാനുള്ള ശക്തി കോൺഗ്രസ് പാർട്ടിക്കുണ്ട്. തൃശൂർ എൽഡിഎഫിനോ ബിജെപിക്കോ വിട്ടുകൊടുക്കില്ല. കെ മുരളീധരൻ കേരളത്തിലെ മികച്ച കോൺഗ്രസ് നേതാക്കളിൽ ഒരാളാണെന്നും ടി എൻ.