ഇരിങ്ങാലക്കുട : വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് യുവതിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ അങ്കമാലി സ്വദേശി തെക്കെ കളത്തിങ്കൽ വീട്ടിൽ സിറിളിനെ (25) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി എം സി കുഞ്ഞിമോയിൻകുട്ടി അറസ്റ്റു ചെയ്തു.
കഴിഞ്ഞ വർഷം ജനുവരി മുതൽ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി.
ഒന്നര വർഷം മുമ്പ് ജോലി സ്ഥലത്തു വെച്ചാണ് യുവതിയെ ഇയാൾ പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം സ്ഥാപിച്ച് അടുത്തു കൂടിയ പ്രതി കുട്ടി പിറന്നതോടെ യുവതിയിൽ നിന്ന് അകലുകയായിരുന്നു. ഇതിനിടെ ഇയാൾ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായതായും പരാതിയുണ്ട്. ഹരിജന പീഡന നിരോധന നിയമ പ്രകാരം പോലീസ് കേസ് എടുത്തതോടെ സിറിൽ ഒളിവിൽ പോയി. കുറച്ചു ദിവസങ്ങളായി ഇയാളുടെ സുഹൃത്തുക്കളെയടക്കം പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. വ്യാഴാഴ്ച്ച പുലർച്ചെ തൊടുപുഴയിൽ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് ഭയന്ന് മുങ്ങി നടന്നിരുന്ന ഇയാൾ കുറച്ചു കാലമായി വീടുമായി ബന്ധമില്ലാതെ തൊടുപുഴയിൽ പെയിൻ്റിങ് തൊഴിലാളിയായി താമസിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട എസ് ഐ എം അജാസുദ്ദീൻ, എം സുമൽ, സീനിയർ സി പി ഓ മാരായ കെ കെ പ്രസാദ് ഇ എസ് ജീവൻ, സി പി ഓ മാരായ കെ എസ് ഉമേഷ്, മുരളികൃഷ്ണ, തൊടുപുഴ ക്രൈം സ്ക്വാഡ് എസ് ഐ ടി എം ഷംസുദ്ദീൻ, സീനിയർ സി പി ഒ മാഹിൻ ബഷീർ എന്നിവരുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.