ആലപ്പുഴ : ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഓടിരക്ഷപെട്ട ഭർത്താവ് പള്ളിപ്പുറം ഒറ്റപ്പുന്ന രാജേഷ് പിടിയില്‍. കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പള്ളിപ്പുറം പതിനാറാം വാർഡ് വല്യവെളിയിൽ അമ്പിളി (42) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം 6.30ന് പള്ളിച്ചന്തയിൽ വച്ച് സ്കൂട്ടറിലെത്തിയ അന്പിളിയെ തടഞ്ഞു നിർത്തി രാജേഷ് കുത്തുകയായിരുന്നു.
ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നതായി പറയുന്നു. തുടര്‍ന്ന് ചേര്‍ത്തല പോലീസ് ഇടപെടുകയും അനുരഞ്ജന ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുനല്ലൂർ ബാങ്കിലെ കളക്ഷൻ ഏജന്റാണ് അമ്പിളി. രാജേഷ് ജലഗതാഗത വകുപ്പ് ജീവനക്കാരനാണ്. മക്കൾ: രാജലക്ഷ്മി, രാഹുൽ.