ഇരിങ്ങാലക്കുട : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. തൊടുപുഴ വണ്ണപ്പുറം വേലപറമ്പിൽ ജോബി (28)യെയാണ് തൃശ്ശൂർ റൂറൽ പോലീസ് മേധാവി നവനീത് ശർമ, ഡിവൈഎസ്പി കെ ജി സുരേഷ് എന്നിവരുടെ നിർദ്ദേശപ്രകാരം കാട്ടൂർ സിഐ ഇ ആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
യുകെയിൽ ഫിഷ് കട്ടർ ആയി പ്രതിമാസം 1,80,000 രൂപ ശമ്പളത്തിൽ ജോലിയും ഭർത്താവിനും മകനും ആശ്രിത വിസയും ശരിയാക്കി നൽകാമെന്ന് പറഞ്ഞ് തൊടുപുഴയിൽ ഉള്ള പ്രതിയുടെ കൊളംബസ് ജോബ്സ് ആൻഡ് എഡ്യുക്കേഷൻ എന്ന സ്ഥാപനം വഴി
പ്രതിയുടെ അക്കൗണ്ടിലേക്ക് 8,16,034 രൂപ കൈപ്പറ്റിയതായി പോലീസ് പറഞ്ഞു.
ഉദ്യോഗസ്ഥരായ ബാബു ജോർജ്, രമ്യ കാർത്തികേയൻ, ശ്യാം എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.