ഓണത്തിന് ഒരു മാസത്തെ കുടിശ്ശികയും, ഈ മാസത്തെ പെൻഷനും നൽകും. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. ഈ മാസം അവസാനത്തോടെ വിതരണം തുടങ്ങും.
അറുപത് ലക്ഷം പെൻഷൻകാര്‍ക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ കിട്ടിത്തുടങ്ങും. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. ഓണക്കാല ചെലവുകൾക്കായി 3000 കോടി കടമെടുക്കാൻ സർക്കാർ. കൂടുതൽ കടമെടുക്കാൻ കേന്ദ്ര അനുമതി തേടും. കേന്ദ്രം കനിഞ്ഞില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും.