വാടാനപ്പള്ളി : പോക്സോ ഉൾപ്പെടുന്ന പീഡന കേസിലെ പ്രതിയെ ഒളിവിൽ കഴിയവേ 15 വർഷത്തിന് ശേഷം വാടാനപ്പള്ളി പൊലിസ് അറസ്റ്റു ചെയ്തു. വാടാനപ്പളളി ബീച്ച് തറയിൽ പുഷ്പന്റെ മകൻ ബിനീഷിനെയാണ് (34) സി.ഐ.ബി.എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ 2009 ൽ രജിസ്റ്റർ ചെയ്ത സ്‌ത്രീ പീഡന കേസിലും,2017 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും പ്രതിയായി , ഒളിവിൽ കഴിഞ്ഞിരുന്ന ബിനീഷിനെ ചാവക്കാട് കറുകമാടിലെ വാടക വീട്ടിൽ നിന്നുമാണ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പാഞ്ഞെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സി.പി. എൻ.ആർ.സുനീഷ്. സി.പി. ഒ ഉദ്യാഗസ്ഥരായ അലി, .ജ്യോതിഷ്, ഷിജിത്ത് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.