കൈപ്പമംഗലം : കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിൽ വിരിഞ്ഞ കടലാമക്കുഞ്ഞുങ്ങൾക്ക് രക്ഷകരായി മത്സ്യത്തൊഴിലാളികൾ. നൂറോളം കടലാമക്കുഞ്ഞുങ്ങളെയാണ് തൊഴിലാളികൾ കടലിലിറക്കിയത്. ബോസ്, അൽഅമീൻ എന്നീ വള്ളങ്ങളിലെ തൊഴിലാളികളാണ് കടലാമക്കുഞ്ഞുങ്ങൾക്ക് രക്ഷയായത്.
ജീവിതത്തിന്റെ ഭൂരിഭാഗം സമയവും കടലിൽ കഴിയുന്ന കടലാമകൾ മുട്ടയിടാൻവേണ്ടി മാത്രമാണ് കരയിലേക്കുവരാറുള്ളത്. മണൽക്കുഴിയിൽനിന്ന് പുറത്തു വരവേ തെരുവുനായ്ക്കളുടെ ഇരയാകുന്നതിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾ ഇവയെ രക്ഷിച്ചത്.