ഗുരുവായൂരിൽ സ്വകാര്യ പണമിടപാട് സ്ഥാപനം കുത്തിത്തുറന്ന് 32 ലക്ഷം രൂപ കവർന്ന കേസിൽ ബ്രാഞ്ച് മാനേജർ അറസ്റ്റിൽ. തൃശ്ശൂർ അരുണാട്ടുകര ബ്രാഞ്ച് മാനേജറായ അമല നഗർ സ്വദേശി തൊഴുത്തുംപറമ്പിൽ അശോഷ് ജോയിയാണ് അറസ്റ്റിലായത്. ഗുരുവായൂരിൽ പടിഞ്ഞാറെ നടയിൽ ഗാന്ധി നഗറിലെ മാസ് സെൻറർ എന്നെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എൽ ആൻഡ് ടി ഫൈനാൻസ് എന്ന സ്ഥാപനത്തിൽ നിന്നാണ് ചൊവ്വാഴ്ച പണം നഷ്ടപ്പെട്ടത്.
സ്ഥാപനത്തിൻറെ വാതിൽ തകർത്ത് അകത്തു കയറി ലോക്കർ തകർത്ത് പണം മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഹെൽമെറ്റും ബാഗും ധരിച്ച് മോഷണത്തിന് എത്തുന്നയാളുടെ ദൃശ്യം നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിരുന്നു. മൈക്രോ ഫിനാൻസ് വായ്പ തിരിച്ചടവിലെ പണമാണ് സ്ഥാപനത്തിലെ ലോക്കറിൽ സൂക്ഷിച്ചിരുന്നത്.