ഇരിങ്ങാലക്കുട : കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലും, മറ്റു പല സ്റ്റേഷനുകളിലെയും അൻപതോളം കേസുകളിൽ പ്രതിയായ കാട്ടൂർ കാട്ടൂക്കടവ് നന്ദിലത്തു പറമ്പിൽ വേലപ്പൻ മകൻ ഹാരീഷ് എന്ന പുലി (48) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐ പി എസ്സി ന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി കുഞ്ഞിമോയിൻകുട്ടി, കാട്ടൂർ സി ഐ ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ കാപ്പ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
എറണാകുളം ചേരനെല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബേക്കറി ഉടമയെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ ആയിരുന്ന ഇയാൾ ഈ അടുത്താണ് ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങിയത്. എഎസ്ഐ ശ്രീജിത്ത്, ഉദ്യോഗസ്ഥരായ സുരേഷ്, സി ജി ധനേഷ്, ധനേഷ് എന്നിവർ പ്രതിയെ പിടിക്കാനുള്ള സംഘത്തിൽ ഉണ്ടായിരുന്നു.