പുത്തൻപീടിക : അന്തിക്കാട് നിന്ന് പുത്തൻപീടികയിലേക്ക് വരുന്നതിനിടയിൽ കെ.കെ. മേനോൻ ഷെഡിനു സമീപത്തായി റോഡിൽ കിടന്നിരുന്ന പഴ്സ് കിട്ടിയത് ഉടമക്ക് നൽകി രേണുക റിജു മാതൃകയായി . ഷോർട്ട് ഫിലിം വർക്കു കഴിഞ്ഞ് വരുന്ന വഴിയാണ് റോഡിൽ പഴ്സ് കിടക്കുന്നത് കണ്ടത്.
പണവും, ഇന്ത്യയിലെയും , വിദേശത്തെയും ഡ്രൈവിംഗ് ലൈൻസുകളും, മറ്റു രേഖകളും പഴ്സിലുണ്ടായിരുന്നു. കിഴക്കുംമുറി രേണുക റിജു കണക്കന്തറക്കാണ് റോഡിൽ കിടന്നിരുന്ന പഴ്സ് കിട്ടിയത്. താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ആന്റോ തൊറയനെ വിവരം അറിയിക്കുകയും
തുടർന്ന് പുത്തൻപീടിക വള്ളൂർ സ്വദേശി തട്ടിൽ ഡിവിൻ സുന്ദറിന്റെതായിരുന്നു പഴ്സ് എന്ന് കണ്ടെത്തുകയും ചെയ്തു. എ.ആർ റോഡ് ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ച് ഉടമക്ക് പഴ്സ് മെമ്പർ ആന്റോ തൊറയൻ , ഉണ്ണി നായർ ഇരിക്കയിൽ , റിജു കണക്കന്തറ എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി