അന്തിക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീടുകയറി ഉപദ്രവിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിയെ തൃശൂർ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. താന്ന്യം സ്വദേശി ചാഴൂപ്പുരക്കൽ വീട്ടിൽ കാർത്തിക്കിനെയാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻ്റ് ചെയ്തു.
പതിനാറു വയസായ പെൺകുട്ടിയെ പ്രതി വീടു കയറി ഉപദ്രവിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. താന്ന്യം പഞ്ചായത്ത് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ചാഴൂപ്പുരക്കൽ വീട്ടിൽ കാർത്തിക്കിനെ (21) യാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്ത്. പെൺകുട്ടിയോട് പോലീസ് വിവരം തിരക്കിയതിൽ നിന്ന് കാർത്തിക് മുൻപൊരിക്കൽ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി മൊഴി നൽകി.
തുടർന്ന് രണ്ടു സംഭവങ്ങളും ചേർത്താണ് പ്രതിക്കെതിരെ പോക്സോ ചുമത്തിയത്. അന്തിക്കാട് സ്റ്റേഷനിൽ പ്രതിക്കെതിരെ വീടുകയറി ആക്രമിച്ച കേസിൽ രണ്ടു കേസുകളുണ്ട്. സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിക്ക് എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ വിൽപ്പനയുമുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.