NCT
KeralaNewsThrissur News

മിഴി തുറന്ന് സംയുക്ത സേന: ഓണകാല ലഹരിക്കടത്ത് തടയാൻ കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തി.

അഴീക്കോട് : ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷാ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ മയക്കുമരുന്ന് കടത്ത് തടയുന്നതിനുമായി കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ അഴീക്കോട്, മറൈൻ എൻഫോഴസ്മെൻറ് & വിജിലൻസ് വിങ്ങ്, തീരദേശ പൊലീസ് , എന്നീ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന നടത്തി.

ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ M F പോൾ, കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബാലസുബ്രമുണ്യം V എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ എകോപിപ്പിച്ച് രുപീകരിച്ച പ്രത്യേക സംഘം ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് വ്യാജ മദ്യവും സ്പിരിറ്റും കഞ്ചാവും എത്താൻ സാദ്ധ്യതയുണ്ടെന്ന സൂചനയെ തുടർന്നായിരുന്നു പരിശോധനയും പട്രോളിംഗും നടത്തിയത്.

കരയിൽനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരത്തിൽ കടലിലുള്ള എല്ലാ മത്സ്യബന്ധന യാനങ്ങളും സംഘം പരിശോധിച്ചു. അഴീക്കോട് മുതൽ കപ്രിക്കാട് വരെയുള്ള സ്ഥലങ്ങളിൽ നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്. ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കടൽ മാർഗം മദ്യവും സ്പിരിറ്റും എത്താറുണ്ട്. ഇങ്ങനെ കടൽ വഴി എത്തുന്ന മദ്യം നേരത്തെ അധികൃതർ പിടികൂടിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് പരിശോധന. കരയിൽ നിന്ന് 12 നോട്ടിക്കൽ മൈലിനുളളിൽ കണ്ട ബോട്ടുകളും അഴിമുഖം വഴി കടലിൽ നിന്ന് കയറിവന്ന ബോട്ടുകളുമാണ് പരിശോധനക്ക്
വിധേയമാക്കിയത്.കൊടുങ്ങല്ലൂർ എക്‌സൈസ് പ്രിവൻറീവ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, ഷാജി, അസിസ്റ്റൻ്റ് എകസൈസ് ഇൻസ്പെക്ടർമാരായAS സരസൻ, KV എൽദോ, മറൈൻ എൻഫോഴസ്മെൻറ് വിങ്ങ് & വിജിലൻസ് വിഭാഗം ഓഫീസർമാരായ

ഷൈബുV M, പ്രശാന്ത് കുമാർ V N, തീരദേശ പൊലീസ് എസ്.ഐ അജയൻ, SCPO ഷൈജു, സീറെസ്ക്യു ഗാർഡ്മാരായ പ്രസാദ്, അൻസാർ എന്നിവർ നേതൃത്വം നൽകി. ഫിഷറീസ് ഡിപ്പാട്ട്മെൻറിെൻറ സീ റെസ്ക്യു ബോട്ട് ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് സംയുക്തപട്രളിങ്ങ് സംഘം അറിയിച്ചു.

Related posts

നാട്ടിക പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മൂടിപ്പോയ കാനകളും തോടുകളും തുറന്നപ്പോൾ ഒഴുകിവന്നത് ശൗചാലയ മാലിന്യം.

murali

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024-നുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ.

murali

15 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച സംഭവത്തിൽ 19 കാരന് ജീവപര്യന്തം തടവ്.

murali
error: Content is protected !!