September 19, 2024
NCT
KeralaNewsThrissur News

ഓണക്കാല ലഹരിക്കടത്ത്: കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത പരിശോധന.

ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ, മയക്കുമരുന്ന് കടത്ത് തടയുന്നതിനും വാടാനപ്പിള്ളി എക്‌സൈസ് സർക്കിൾ ഓഫീസ്, ചാവക്കാട് എക്‌സൈസ് റേഞ്ച് ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ അഴീക്കോട്, മറൈൻ എൻഫോഴസ്മെന്റ് & വിജിലൻസ് വിങ്, മുനക്കകടവ് തീരദേശ പൊലീസ് എന്നീ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന നടത്തി.

ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം എഫ് പോൾ, എഫ് ഇ ഒ അശ്വിൻരാജ്, എക്സൈസ് ഇൻസ്പെക്ടർമാരായ സി എച്ച് ഹരികുമാർ, പി എം പ്രവീൺ, മുനക്കകടവ് കോസ്റ്റൽ ഇൻസ്പെക്ടർ പ്രേംലാൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ എകോപിപ്പിച്ച് രൂപീകരിച്ച പ്രത്യേക സംഘമാണ് ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് വ്യാജ മദ്യവും സ്പിരിറ്റും കഞ്ചാവും എത്താൻ സാദ്ധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് പരിശോധനയും പട്രോളിംഗും നടത്തിയത്.

എടമുട്ടം മുതൽ കപ്രിക്കാട് വരെയുള്ള സ്ഥലങ്ങളിൽ നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്. കരയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ ദൂരത്തിൽ കണ്ട മത്സ്യബന്ധന യാനങ്ങളും ബോട്ടുകളും അഴിമുഖം വഴി കടലിൽ നിന്ന് കയറിവന്ന ബോട്ടുകളും പരിശോധനയ്ക്ക് വിധേയമാക്കി.

ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കടൽ മാർഗം മദ്യവും സ്പിരിറ്റും എത്താറുണ്ട്. ഈ പശ്ചാത്തലത്തിലാണ് പരിശോധന. ചാവക്കാട് എക്‌സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ പി എൽ ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ ബാഷ്പജൻ, ടി ആർ സുനിൽ, ഫൽഗുണൻ,

മറൈൻ എൻഫോഴസ്മെന്റ് വിങ്ങ് & വിജിലൻസ് വിഭാഗം ഓഫീസർമാരായ വി എൻ പ്രശാന്ത് കുമാർ, വി എം ഷൈബു, മുനക്കകടവ് കോസ്റ്റൽ എസ് ഐ മാരായ റെമിൻ, കെ.ആർ ലോഫി രാജ്, സി പി ഒ നിബിൻ, സീറെസ്ക്യു ഗാർഡുമാരായ ഫസൽ, ഷിഹാബ് എന്നിവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് സംയുക്ത പട്രളിങ്ങ് സംഘം അറിയിച്ചു.

Related posts

തൃശൂർ സബ് ഡിവിഷന്‍ ഓഫീസിന് ഇൻറർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേഴ്സൻ (ISO ) അംഗീകാരം.

murali

ഹജ്ജ് കര്‍മങ്ങള്‍ക്കിടെ തിരൂര്‍ സ്വദേശി അലവികുട്ടി ഹാജി മിനായില്‍ കുഴഞ്ഞുവീണ് മരിച്ചു.

murali

അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി: ആദ്യ ദിനം വോട്ട് രേഖപ്പെടുത്തിയത് 75 പേര്‍.

murali
error: Content is protected !!