ഇരിങ്ങാലക്കുട : മൂർക്കനാട് ശിവ ക്ഷേത്രത്തിലെ ആറാട്ടിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ 6 പേർ പോലീസിൻ്റെ പിടിയിലായി. വെളുത്തൂർ സ്വദേശിയായ അക്ഷയ് (21) ആണ് മൂർക്കനാടു വെച്ച് കൊല്ലപ്പെട്ടത്. രണ്ടു മാസം മുമ്പ് മൂർക്കനാട് വെച്ചു നടന്ന ഫുട്ബോൾ ടൂർണമെന്റിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വെള്ളാങ്ങല്ലൂർ വടക്കുംകര അമ്മാട്ടുകുളത്ത് കുന്നത്താൻ വീട്ടിൽ മെജോ (32), ഊരകം വില്ലേജ് കരുവന്നൂർ ചെറിയപാലം പൂക്കോട്ടിൽ വീട്ടിൽ ഷിജു മകൻ അതുൽ കൃഷ്ണ എന്ന അപ്പു (23), അമ്മാടം പാർപ്പക്കടവ് പാറക്കുളം വില്ലേജിൽ പുത്തൻപുരയ്ക്കൽ സുരേഷ് മകൻ അക്ഷയ് (21), കാറളം വില്ലേജ് വെള്ളാനി സെൻ്റ് ആൻ്റണീസ് പള്ളിക്കു സമീപം ഷാജി പാടേക്കാരൻ മകൻ ഫാസിൽ (23), കാറളം കിഴുത്താണി മനപ്പടി ചീരോത്ത് വീട്ടിൽ മോഹനൻ മകൻ ജിഷ്ണു എന്ന വാവ (26) എന്നിവരാണ് പിടിയിലായത്.
പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും പിടിയിലായവരിൽ ഉൾപ്പെടുന്നു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ നവനീത് ശർമ്മ ഐ പി എസിന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി കുഞ്ഞുമൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസും സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.