തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് ഊഷ്മള വരവേൽപ്പ്. സ്വരാജ് റൗണ്ടിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു സുരേഷ് ഗോപിയുടെ റോഡ്ഷോ. തൃശ്ശൂരിലെ ഹൃദയത്തിൽ വച്ച് പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി. താൻ പിന്നിലായ ഗുരുവായൂരിലും മുന്നിലാകാൻ പരിശ്രമിക്കും. തൃശ്ശൂർ പൂരം സിസ്റ്റമാറ്റിക്കായി നടത്തും.
ഇത്തവണ ഉണ്ടായ പ്രശ്നം ഒഴിവാക്കാൻ ഇടപെടും. കേന്ദ്രമന്ത്രി ആകുന്നതെല്ലാം നേതൃത്വം തീരുമാനിക്കട്ടെ. തൃശ്ശൂരിൽ സ്ഥിര താമസമുണ്ടാകില്ലെന്നും സുരേഷ് ഗോപി. തൃശൂരിലെത്തിയ സുരേഷ് ഗോപിയെ കാണാൻ നൂറുകണക്കിനു പ്രവർത്തകർ വിവിധ പ്രദേശങ്ങളിൽനിന്ന് എത്തിയിരുന്നു.
‘സ്വാഗതം, സുസ്വാഗതം, സുരേഷ് ഗോപിക്ക് സ്വാഗതം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്നു. കലക്ടറേറ്റിലെത്തി വിജയ പത്രിക കൈപ്പറ്റിയശേഷമാണ് സുരേഷ് ഗോപി റോഡ് ഷോ ആരംഭിച്ചത്. എം.ടി.രമേശ് അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ ഒപ്പമുണ്ടായിരുന്നു.