September 20, 2024
NCT
KeralaNewsThrissur News

കടലിൽ അകപ്പെട്ട വള്ളവും തൊഴിലാളികളെയും ഹാർബറിൽ എത്തിച്ചു.

അഴീക്കോട് ഫിഷ് ലാൻഡിങ് സെൻ്ററിൽ നിന്നും ഇന്നലെ (ജൂലൈ 20) പുലർച്ചേ മത്സ്യബന്ധനത്തിന് പോയ വാസുദേവം എന്ന ഇൻബോഡ് വള്ളത്തിൻ്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു.

കടലില്‍ 10 നോട്ടിക്കല്‍ മൈല്‍ (20 കിലോമീറ്റർ) അകലെ പൊക്ലായി വടക്ക് പടിഞ്ഞാറ് ഭാഗത്ത് എൻജിൻ നിലച്ച് കുടുങ്ങിയ എറിയാട് സ്വദേശി കിഴക്കേവീട്ടിൽ ബാഹുലേയൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാസുദേവം ഇൻ ബോഡ് വള്ളവും അഴിക്കോട് സ്വദേശികളായ 47 മത്സ്യ തൊഴിലാളികളെയുമാണ് ശക്തിയായ തിരമാലയിലും കാറ്റിലും രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്.

രാവിലെ 10.00 മണിയോടുകൂടിയാണ് വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ എം. എഫ് പോളിൻ്റെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെൻറ് & വിജിലൻസ് വിങ് ഓഫീസർമാരായ

ഇ. ആർ ഷിനിൽകുമാർ, വി എൻ പ്രശാന്ത്കുമാർ, വി. എം ഷൈബു, റസ്‌ക്യൂ ഗാര്‍ഡ്മാരായ, പ്രമോദ്, അൻസാർ, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മത്സ്യബന്ധന യാനങ്ങൾ വാർഷിക അറ്റകുറ്റപണികൾ കൃത്യമായി നടത്താത്തതും കാലപഴക്കം ചെന്ന മത്സ്യ ബന്ധനയാനങ്ങൾ ഉപയോഗിക്കുന്നതും കാരണം കടലിൽ അപകടങ്ങൾ തുടർക്കഥയാക്കുകയാണ്.

ഈ ആഴ്ചയിൽ തന്നെ രണ്ടാമത്തെ യാനമാണ് ഇത്തരത്തിൽ കടലിൽ അകപ്പെടുന്നത്. ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകൾ ചേറ്റുവയിലും അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്സ്മെൻറ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി സുഗന്ധകുമാരി അറിയിച്ചു.

Related posts

ചെന്ത്രാപ്പിന്നിയിൽ വ്യാപാരിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം.

murali

സൂര്യാഘാതമേറ്റു.

murali

ആനന്ദൻ നിര്യാതനായി.

murali
error: Content is protected !!