തൃശൂർ കോർപറേഷൻ മേയർക്കും ഭരണസമിതിക്കുമെതിരെ കടുത്ത വിമർശനവുമായി ഡെപ്യൂട്ടി മേയർ എം.എൽ റോസി. കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് ഡെപ്യൂട്ടി മേയറുടെ വിമർശനം. ഒരു കാര്യവും മേയർ അറിയിക്കുന്നില്ല.
ഭരണം വ്യക്തി കേന്ദ്രീകൃതമായി മാറി. ജനകീയ പ്രശ്‌നങ്ങളിൽ നടപടി സ്വീകരിക്കുന്നില്ല. ഇക്കാര്യങ്ങളിൽ വിഷമമുണ്ടെന്നും എം.എൽ റോസി. നാലുപേർ റഷ്യയിലേക്കു പോയപ്പോൾ തന്നോട് പറയാതിരുന്നത് വലിയ വിഷമമായെന്ന് ഡെപ്യൂട്ടി മേയർ എം.എൽ. റോസി പറഞ്ഞു.
ഓരോ ആരോപണത്തെയും കൈയടിച്ചാണ് പ്രതിപക്ഷം എതിരേറ്റത്. തെരുവുവിളക്കു കത്തുന്നില്ലെന്നാരോപിച്ച ഡെപ്യൂട്ടി മേയർ മഴക്കാലത്ത് പുറത്തിറങ്ങി നടക്കാനാകുന്നില്ലെന്നും ആരോപിച്ചു.