തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് ജീവനക്കാരന്റെ അതിക്രമം. ബസ് കണ്ടക്ടർ അറസ്റ്റിൽ. സ്കൂൾ വിദ്യാർത്ഥിനിയോട് ബസിൽ വച്ച് അപമാര്യാദയായി പെരുമാറിയെന്ന് പരാതി. വെള്ളിയാഴ്ച്ച രാവിലെ 7 മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം. റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ പെരുമ്പിളിശ്ശേരി സ്വദേശി സാജൻ (37) എന്നയാൾക്കെതിരെയാണ് പരാതി.
ഇയാളെ കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും പിടികൂടി പോലീസിൽ ഏൽപിച്ചു. ഹയർ സെക്കന്ററിയ്ക്ക് പഠിക്കുന്ന വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായും പരാതിയുണ്ട്. സ്കൂളിലേയ്ക്ക് പോകുന്ന വഴി
ഇയാൾ കുട്ടിയെ ബലമായി പിടിക്കുകയും അപമാര്യാദയായി പെരുമാറുകയും ചെയ്തതായാണ് കുട്ടിയുടെ മൊഴി. സംഭവത്തിന് ശേഷം സ്കൂളിൽ എത്തിയ കുട്ടി കരച്ചിലായതോടെ വീട്ടിൽ വിളിച്ച് പറയുകയുമായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.