തൃശൂർ പൂരം ഡ്യൂട്ടിക്ക് നഗരത്തിൽ വിന്യസിക്കുന്നത് 3200 പോലീസ് ഉദ്യോഗസ്ഥരെ. സി സി ടീവി ക്യാമറകൾ, സ്വരാജ് റൗണ്ടിന്റെ നാലു വശത്തു പ്രത്യേക മിനി കണ്ട്രോൾ റൂമുകൾ, ഇൻഫർമേഷൻ LED സ്ക്രീനുകൾ, സ്ത്രീകൾക്കും കുട്ടികൾക്കുമായി പിങ്ക് സേഫ് സ്പേസ്, നഗര വീഥികളിലെ സ്ത്രീകൾക്ക് എതിരെയുള്ള അക്രമം തടയാൻ ‘വിസ്സിൽ അപ്പ് ‘ എന്നൊരു പ്രത്യേക പദ്ധതി എന്നിവ ഒരുക്കും.
വെടിക്കെട്ട് നടക്കുന്നതിന് 100 മീറ്റർ അകലെ വരെ ആളുകളെ നിർത്തുമെന്നും സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ആളുകൾക്ക് കൃത്യമായി ഓരോ സ്ഥലത്തും എത്താൻ പൊതുവായി മാപ്പുകൾ സ്ഥാപിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ പറഞ്ഞു.