ഇരിങ്ങാലക്കുട : ബൈക്കില് സഞ്ചരിച്ച് മദ്യവില്പ്പന നടത്തിയ ആളെ എക്‌സൈസ് റെയ്ഞ്ച് ഇന്സ്പക്ടര് പി.ആര്. അനുകുമാറും പാര്ട്ടിയും പിടികൂടി. ഇയാളില് നിന്നും അഞ്ചര ലിറ്റര് മദ്യവും മദ്യം വിറ്റ് കിട്ടിയ പണവും ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തു.
ആളൂര് ചര്ച്ച് റോഡില് അരീക്കാടന് വീട്ടില് ജെയ്‌സണ് (64) നെയാണ് മദ്യവും പണവും ബൈക്കുമടക്കം ആളൂര് ഗേറ്റിന് അടുത്തുള്ള സെന്റ് സേവ്യേഴ്‌സ് കപ്പേളക്ക് സമീപത്ത് നിന്നും പിടികൂടിയത്.
ഇയാളിൽ നിന്ന് 5.500 ലിറ്റർ മദ്യവും, മദ്യം വിറ്റ് കിട്ടിയ പണവും കണ്ടു കിട്ടിയിട്ടുണ്ട്. ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച് ഇൻസ്പക്ടർ പി ആർ അനുകുമാറും സംഘവുമാണ് ജെയ്സനെ പിടികൂടിയത്.
സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ ഫേബിൻ പൗലോസ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ ബിബിൻ വിൻസെൻ്റ്, സി കെ ചന്ദ്രൻ, ബിന്ദുരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിത്യ, എക്സൈസ് ഡ്രൈവർ സുധീർ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.