September 19, 2024
NCT
KeralaNewsThrissur News

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും, 33 വർഷം തടവും 4,50,000 രൂപ പിഴയടക്കം ശിക്ഷ.

അന്തിക്കാട് നൂറുൽ ഹുദാ മദ്രസയിലെ അദ്ധ്യാപകനും അന്തിക്കാട് ജുമാ മസ്‌ജിദിലെ മുഖ്യപുരോഹിതനും, ഖത്തീബുമായിരുന്ന കരൂപടന്ന കഴികണ്ടത്തിൽ വീട്ടിൽ ബഷീർ, (53)  എന്നയാൾക്കാണ് തൃശൂർ സ്പെഷ്യൽ ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി ജഡ്‌ജി  ജയപ്രദ ആണ് ശിക്ഷ വിധിച്ചത്.

പോക്സോ ആക്ട് , ജെ ജെ ആക്ട്, ഐ പി സി നിയമങ്ങളിലെ വിവധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്ത്യവും, 33 വർഷവും തടവും, 4,50,000 രൂപ പിഴയടക്കം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 6 വർഷവും 2 മാസവും അധിക ശിക്ഷ അനുഭവിക്കണം.

അന്തിക്കാട് നൂറുൽ ഹുദാ മദ്രസയിലെ വിദ്യർത്ഥിയും. പ്രതി നിയമപ്രകാരം സംരക്ഷിക്കാൻ ബാധ്യസ്ഥനുമായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ 2022 വർഷത്തിൽ രാത്രി നോമ്പ് നിസ്കാരത്തിന് പള്ളിയിലെത്തിയ കുട്ടിയെ പ്രതി തൻറ റൂമിലേക്ക് കൂട്ടികൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗീക പീഢനത്തിന് ഇരയാക്കുകയായിരുന്നു. അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന വി.എ. ബെനഡിക്ട് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യാന്വേഷണം നടത്തിയത്.

അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന  അനിഷ് കരീം ആയിരുന്നു. തുടർന്ന് ഇൻസ്പെക്ടർ ആയി ചാർജ്ജ് എടുത്ത ദാസ് പി.കെ ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കുറ്റകൃത്യത്തിന് ശേഷം മലപ്പുറം, കോഴിക്കോട്, മംഗലാപുരം, അജ് മീർ, തൃപ്പൂണിത്തുറ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നിരന്തര പരിശ്രമത്തിൽ കൂടിയാണ് അറസ്റ്റ് ചെയ്യാൻ സാധിച്ചത്.

സബ് ഇൻസ്പെക്ടർമാരായ ജയൻ,വി.എസ്, മുഹമ്മദ് അഷറഫ് ASI മാരായ അസീസ്, രാജി.ഒ.ജെ, SCPO മാരായ ജീവൻ, സോണി സേവ്യർ, CPO ഉമേഷ് എന്നിവർ അന്വേഷണത്തിൽ സഹായിച്ചിട്ടുണ്ട്. പബ്ലിക് പ്രൊസിക്യൂട്ടർമാരായ സുനിത,  ഋശികേശ് എന്നിവർ പ്രൊസിക്യൂഷന് വേണ്ടി ഹാജരായി പ്രൊസിക്യൂഷനെ സഹായിക്കുന്നതിനായി ASI  വിജയശ്രീയും ഉണ്ടായിരുന്നു. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

Related posts

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവിന് 18 വർഷം തടവ്.

murali

സാമൂഹിക സുരക്ഷ പെൻഷൻ വിതരണത്തിന് എത്തിയ ബാങ്ക് ജീവനക്കാരിയെ വളർത്തു നായ കടിച്ചു പരിക്കേൽപ്പിച്ചു.

murali

തൃശ്ശൂർ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയുടെ ആക്രമണത്തില്‍ നാലു യുവാക്കള്‍ക്ക് പരുക്കേറ്റു.

murali
error: Content is protected !!