ഏങ്ങണ്ടിയൂർ : രണ്ടു ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ ദേശീയപാതയിൽ ഏങ്ങണ്ടിയൂർ അഞ്ചാംകല്ല് സെന്റർ മുങ്ങി. അടിപ്പാത പരിസരത്ത് വെള്ളക്കെട്ടിൽ മുങ്ങി യാത്ര അപകടാവസ്ഥയിലായി. മേൽപ്പാലത്തിനടിയിൽ അടിപ്പാത പരിസരത്ത് റോഡിൽ വൻതോതിൽ മണ്ണ് നീക്കം ചെയ്ത് രൂപപ്പെട്ട വലിയ കുഴിയിലാണ് വെള്ളം കെട്ടിനിന്ന് പുഴക്ക് സമാനമായ അവസ്ഥ രൂപപ്പെട്ടത്.
അപകടം അറിയാത്ത ദീർഘദൂരയാത്രക്കാരും കാൽനടയാത്രക്കാരും ഈ കുഴിയിൽ വീഴാൻ സാധ്യതയേറെയാണ്. സ്ഥലത്ത് വ്യക്തമായ അപകട സൂചനകൾ നൽകുന്ന അടയാളങ്ങൾ സ്ഥാപിച്ചോ സ്ഥലം മറച്ചുകെട്ടിയോ അപകട ഭീഷണി നേരിടാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് മുൻ ഗ്രാമപഞ്ചായത്തംഗവും ഡി.സി.സി അംഗവുമായ ഇർഷാദ് കെ. ചേറ്റുവ ആവശ്യപ്പെട്ടു.